മഞ്ഞുതുളളിയിത് ആദിയിൽ, ഒരൊത്ത മനുഷ്യനായിരുന്നു...പെണ്ണൊന്നിനെ സാദരമൊരുനാൾ ഗുണദോഷിക്കാൻ ചെന്നതാണ്, പാവം!
‘സുന്ദരീ... ഈ തൊഴിലുപേക്ഷിച്ച് മാന്യമായ് വല്ലതും ചെയ്‌ത് ജീവിച്ചുകൂടേ തനിക്ക്..’
അതുകേട്ട് അവൾ ചിരിച്ചു. അയാളെ വിഡ്‌ഢിയാക്കുന്ന ചിരി, എന്നിട്ടു പറഞ്ഞു. ‘ഒരു ജോലി കിട്ടണോങ്കില്, അറിയാല്ലോ... എന്നെ കൊടുക്കണം... ആ ജോലി നില നിർത്തണോങ്കിലോ അതാവർത്തിക്കേണ്ടി വരും... അതിലും ഭേദമിതു തുടരുന്നതിലെന്താണു തെറ്റെന്റെ പുരുഷാ...’
അവൾ അയാളെ സ്‌പർശിച്ചു.
അങ്ങനെ ഒരു നല്ല മനുഷ്യൻ മൗനമായി നിന്നുരുകി, പിന്നെ ഒരു മഞ്ഞുതുളളിയായി.