പ്രഭാതത്തിൽ പ്രശോഭിച്ച വർണ്ണസൂനങ്ങളുമായി, യൗവ്വനത്തിന്റെ പ്രശ്ന സങ്കീർണ്ണങ്ങളായ നൊമ്പരങ്ങളുടെ സ്മൃതികളോടെ, സായാഹ്‌നത്തിൽ കൈവന്ന ജീവിത പാഠങ്ങളുടെ മിഴിവുറ്റ മണിമുത്തുകളും ഹൃദയത്തിലടക്കി, ആ മുത്തശ്ശി മാനത്തെ നക്ഷത്രപ്പൂക്കളിലേക്ക് കണ്ണയച്ചുകൊണ്ട് ദീർഘമായൊന്നു നിശ്വസിച്ചു.