പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

ചിറകുളള ചിന്തകൾ - 3

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോർജ്‌ എ. ആലപ്പാട്ട്‌

ചിറകുളള ചിന്തകൾ

ഉപകാരം മുറിവുണക്കും

അപകാരം മുറിവിളക്കും

ഉപദേശമേശണമെങ്കിൽ

ഉപദേശി നേർവഴി പോണം

ദൃഢനിശ്ചയമൊന്നുണ്ടെങ്കിൽ

പടിവിട്ടോടും പ്രതിബന്ധം

മനീഷിമാരുടെ സ്വാധീനം

മരണശേഷമറിഞ്ഞീടും

‘ഡാഡീ’യെന്നു വിളിക്കും വാക്കിൽ

‘ടാ’യും ‘ടീ’യും വന്നു ഭവിക്കും

മനുഷ്യൻ മഹനീയ പദമായിടാം പക്ഷെ,

മനുഷ്യർ പലപ്പോഴും മൃഗമായ്‌ ചമഞ്ഞീടും

പുറമെ പൂജ്യനാകാം അകമെ പൂജ്യമാകാം

നിറഞ്ഞു പൊയ്‌മുഖങ്ങൾ നാടിതിൻ ഗതിയെന്ത്‌?

പിളരുന്നു പിന്നെയും പിളരുന്നു പാർട്ടികൾ

വളരുന്നു രാഷ്‌ട്രീയ നേതാക്കളെവിടേയും

നാട്ടിനുനേട്ടമേകും വ്യാപാരിസമൂഹത്തെ

വേട്ടയാടീടുന്നവർ നികുതിപ്പിരിവുകാർ

കുടുംബം പുലർത്താനും കുടുംബം കലക്കാനും

കുടുംബിനിക്കാകുമെന്നുളളതു പരമാർത്ഥം.

ജോർജ്‌ എ. ആലപ്പാട്ട്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.