പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

പൊൻമുട്ട

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റോക്കി പരുത്തിക്കാടൻ

കവിത

അടയിരുന്നടയിരുന്ന്‌

ചൂടേകുമീ പൊൻമുട്ട

വിരിവതെപ്പോൾ?

പുറന്തോടുടച്ച്‌

പിടയ്‌ക്കുന്ന കുഞ്ഞ്‌

പിറക്കുമെപ്പോൾ?

അച്ഛനിച്ഛിച്ചയാ-

കൊച്ചു ലോകത്തിലെ

നല്ലനാളേകൾ

വിടരാത്തതെന്തേ?

മുത്തച്ഛനെപ്പോഴും

മനസ്സിൽ മെനഞ്ഞൊരാ-

യരുണ പ്രഭാതത്തെ

യാർ മറച്ചു?

കാകന്റെ കൊത്തിനാൽ

തകരുമെൻ പൊൻമുട്ട

ചീമുട്ടയാകുന്നുവല്ലോ

വിരിയാത്ത ചീമുട്ടയാകുന്നുവല്ലോ!

ചതിയുടെ ചാരത്തിൽ

നിന്നൊരു ഫീനിക്‌സായ്‌

പിറവിയെടുക്കേണമല്ലോ.

ചൂഷകപ്പരിഷയോ-

ടടരാടിയിട്ടൊരു, പുതു

പൊൻമുട്ട വിരിക്കേണമല്ലോ!


റോക്കി പരുത്തിക്കാടൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.