ഇന്നലെ ഞാൻ ഒരു സ്വപ്‌നം കണ്ടു. സ്വപ്‌നത്തിൽ ഒരാൾ എനിക്കൊരു കഥയുടെ തീം തന്നു. അതുവച്ചെഴുതി, കഥമൂർച്ഛയിൽ മയങ്ങിയപ്പോൾ ദാണ്ടെടാ സ്വപ്‌നത്തിലെ അവൻഃ “പോക്രിത്തരം കാണിക്കുന്നോടേ? ഇയാൾക്ക് ഞാൻ കഥ വിറ്റോ? കേസാവും?”
“അപ്പോൾ എന്റെ സ്വപ്‌നത്തിലെ ഇയാളും ഞാനുമായിട്ട് ഒരു ബന്ധവുമില്ല?”
“ഇക്കഥയുടെ പേറ്റന്റ് എനിക്കാ.”
“സോറി, പേറ്റന്റ് ഇല്ല. പ്രായശ്ചിത്തം?”
“എഴുത്തുകാരന്റെ പേര് വെട്ടി എന്റേതാക്കുക. ദുരന്തനായകൻ-നശിച്ചു വെണ്ണീറായ അവന്റെ പേരൊക്കെ വെട്ടി നിന്റേതാക്കുക. ഇനി സ്വപ്‌നം കാണാനും പാടില്ല നീ, എങ്കിൽ കേസില്ല.”
“ഫ! കഴുവേർട മോനേ. എന്റെ സ്വപ്‌നത്തിന്റെ പേറ്റന്റ് എനിക്കാടാ. ഒപ്പം നിന്റെ പേറ്റന്റും എനിക്കാ. കേറിപ്പോടാ അകത്ത്. ഇതൊക്കെ പറയേണ്ട സമയത്ത് പറയാത്തതാ കുഴപ്പം. ങ്‌ഹാ..”