ഞാന്‍ സിഗരറ്റ് വലിച്ചിരുന്ന കാലം. ഒരിക്കല്‍ അടുപ്പില്‍ നിന്നു സിഗരറ്റ് പിടിപ്പിപ്പ് തിരിയുമ്പോള്‍ എന്റെ അമ്മായിയമ്മ നിസഹായമായ ശബ്ദത്തില്‍ ചോദിച്ചു.
'എന്തിനാ പുത്യാപ്ലേ, ങഌ ഇതിനങ്ങനെ വലിച്ചുകൂട്ട്ണത്..?'
അതിനേക്കാള്‍ നിസഹായമായ ശബ്ദത്തില്‍ ഞാന്‍ മറുപടി പറഞ്ഞു.
'അത് നിശ്ചയണ്ടായിട്ടല്ല.. നിശ്ചയല്ലാഞ്ഞിട്ടാ വലിക്കുന്നത്.. അത് നിശ്ചയണ്ടായാ ആരെങ്കിലും സിഗരറ്റ് വലിക്കോ..?'