നാലഞ്ചെണ്ണം തിരിച്ചും മറിച്ചും നോക്കി. ഒടുക്കം ഏറ്റവും മൂര്‍ച്ചയുള്ളത് തെരഞ്ഞെടുത്തപ്പോള്‍ ഭയാശങ്കയില്‍ അമ്മ ചോദിച്ചു..
'നിനക്കെന്തിനാ ഇത്?'
' മനസൊന്ന് കീറി നോക്കാനും അകത്ത് നിലവിളിച്ചു കരയുന്നത് ആരെന്നറിയാനും'.
ടി.കെ.ശങ്കരനാരായണൻ