അയാൾ കടങ്ങൾ വെറുത്തിരുന്നു. ആരോടും ഒരു കടവും വച്ചു പുലർത്തുന്നത് അയാൾ ഇഷ്‌ടപ്പെട്ടില്ല. അടുത്ത ബന്ധുക്കൾ സ്വമനസ്സാലെ അല്‌പം സഹായം വച്ചുനീട്ടിയാലും നീരസത്തോടെ അയാളവ നിരസിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് അമ്മ മരിച്ചപ്പോൾ വൃദ്ധസദനത്തിലെ ബില്ലടയ്‌ക്കാൻ അയാൾ തിരക്കു കൂട്ടിയതും!