കവിത
കുന്നിമണി കടൽ കണ്ടു
കുശുമ്പി ഃ
‘എന്തൊരാർഭാടം’
കാട്ടാനക്കൂട്ടങ്ങളെക്കണ്ട്
അട്ടകൾ അടക്കം പറഞ്ഞുഃ
‘ചക്കപ്പൊന്തകൾ’
“ആനയ്‌ക്കും കുഴിയാനയ്‌ക്കും
ന്റുപ്പാപ്പയുടെ ആനയ്‌ക്കും
അതാതിന്റെ പ്രകൃതി‘
ഒന്നിനെ മറ്റൊന്നുകൊണ്ടു
നിന്ദിക്കരുത്’
-പച്ചക്കിളി പറഞ്ഞു.
ഡി. വിനയചന്ദ്രൻ