അവൻ പറഞ്ഞത് വെളിച്ചം കേട്ടുഃ
“നീയെന്നെ അന്വേഷിക്കേണ്ട.
നീയുള്ളിടത്ത് ഞാനില്ല.
മലകളും പുഴകളും കടന്ന്
കടലുകൾ കടന്ന്
നിന്നെപ്പോലെ ഞാൻ സഞ്ചരിക്കുന്നില്ല.
വന്നതുപോലെ
നീയെങ്ങോ മറഞ്ഞുപോകും
ഞാനപ്പോഴും,
ഒരിടത്തും പോകുന്നില്ല
നീ കാണാത്തത്
കാണുന്നവൻ ഞാൻ...
നീ എന്നിട്ടും
എന്നെയറിഞ്ഞില്ല.
നിനക്കിഷ്ടം നിന്നോടുമാത്രം
-സ്വയം സ്നേഹി!
ഇല്ല, നിന്റെ കൂടെ ഞാനില്ല...
വിട്ടുമാറാതെ
നീയെന്റെ
പിന്നാലെയുണ്ടാവാം;
പക്ഷേ, ഞാൻ
ഓടിയകലുകയാണ്...
എനിക്ക്
നിന്നെയിഷ്ടമില്ല...
എനിക്ക്
വേണ്ട,ട്ടോ!