കവിത
പാരം മുടങ്ങാതെ കാലൻ
വരുമെന്നു
മോങ്ങിയ പട്ടിയും ചത്തു.
പട്ടി മരിച്ച
പുലയിലെമ്പ്രാന്തിരി
ചുട്ട മീൻ തിന്നു കരഞ്ഞു.
‘എന്തൊരു നല്ല കുരയെന്നു’ വാരസ്യാർ
തമ്പ്രാനു സന്തോഷം നൽകി.
ഡി. വിനയചന്ദ്രൻ