ഉണ്ണിക്കുവേണ്ടി മുത്തശ്ശി നൂറാമത്തെ കഥ പറയുകയാണ്. അപ്പോഴാണ് കഥ കേൾക്കാൻ ആദ്യമായി ഒരു പൂച്ച വന്നത്. മുത്തശ്ശി ചോദിച്ചുഃ എന്താ നിനക്കിവിടെ കാര്യം?
പൂച്ച മുത്തശ്ശിയോടു പറഞ്ഞുഃ മുത്തശ്ശിയെ കൊണ്ടുപോകാനാണ് വന്നത്.
അതുകേട്ടതോടെ മുത്തശ്ശി ബോധം കെട്ടു വീണു. പിന്നെ ഉയർത്തില്ല. പൂച്ച ഉണ്ണിയെ കണ്ണിറുക്കി കടന്നുകളഞ്ഞു.
ഉണ്ണി മുത്തശ്ശനായപ്പോൾ പേരക്കുട്ടികൾക്കു ആദ്യം പറഞ്ഞുകൊടുത്ത കഥ ‘മുത്തശ്ശിയും പൂച്ച’യുമാണ്. നൂറു കഥ പൂർത്തിയാകുമ്പോഴേക്കും പൂച്ച വരുമെന്ന് ഉണ്ണി മുത്തശ്ശനറിയാമായിരുന്നു.