പുഴ.കോം > ഇന്ന് > ഉപന്യാസം > കൃതി

വിനയ പറയുന്നതെന്തെന്നാൽ.....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മണമ്പൂർ രാജൻബാബു

ഒരു പോലീസുകാരി ആയിരിക്കെതന്നെ താൻ ഒരു സ്‌ത്രീയാണെന്നും അതിലുപരി ഒരു മനുഷ്യനാണെന്നുമുളള അവബോധത്താലാണ്‌ നെറികേടുകൾക്കെതിരെ വിനയ നിരന്തരം കലഹിക്കുന്നത്‌.

മുഖ്യമന്ത്രിയുടെ തലയിൽ കയറിയിരുന്ന്‌ അട്ടഹസിക്കുകയും ബഹുഭൂരിപക്ഷം ജീവനക്കാരാലും ‘ഇരുമ്പൻ’ എന്ന്‌ വിളിക്കപ്പെടുകയും ചെയ്‌ത ഏമാനും ടിയാന്റെ യന്ത്ര ഭൃത്യന്മാർക്കും വിനയ ഒരു വിനയായി തോന്നുന്നത്‌ സ്വാഭാവികം.

ഹരിശ്ചന്ദ്ര വേഷക്കാരന്റെ യഥാർത്ഥ ചരിതമറിയാൻ പഴയ ‘ഭാഗ്യമാല’ ലോട്ടറിയുടെ മിച്ചംവന്ന ലക്ഷങ്ങളുടെ കഥ അന്വേഷിച്ചാൽ മാത്രം മതി. ജനതയുടെ സ്വാതന്ത്ര്യബോധത്തിലധിഷ്‌ഠിതമായ വിനയയുടെ സ്വരം ഏമാന്മാർ കേട്ടില്ലെങ്കിലും കേരളം തിരിച്ചറിയുക തന്നെ ചെയ്യും, നാളെ.

മണമ്പൂർ രാജൻബാബു

എഡിറ്റർ, ‘ഇന്ന്‌’ മാസിക

മലപ്പുറം - 676 505.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.