മലയാള കവിതയ്‌ക്ക് കാല്‌പനിക സുഗന്ധം നല്‌കിയ ഒ.എൻ.വി.യുടെ 24 ലേഖനങ്ങളുടെ സമാഹാരമാണിത്. പനിനീർപ്പൂക്കൾ ഹൃദയത്തിലിരുന്ന് വിരിഞ്ഞാലെന്നപോലെ സുഖം തരുന്നവ. സ്‌നേഹത്തിന്റെ മുറിവുകളിൽ പൊടിയുന്ന രക്തത്തുളളികൾക്കും പറയാനൊത്തിരി കഥകൾ! നിരാശതയുടെ നെടുവീർപ്പുകൾ ഒന്നൊന്നായി വരുമ്പോഴും ഓർക്കാനെത്രയെത്ര ജീവിതചിത്രങ്ങൾ! അപ്പോഴും ഒ.എൻ.വി. വായനക്കാരനെ അറിയിക്കുന്നു- എത്ര ഉയരത്തിൽ പറന്നാലും നേരം മങ്ങുമ്പോൾ താഴത്തെ മരപ്പൊത്തിലെ സ്വന്തം കൂട്ടിലേക്ക് താണു പറന്നെത്തുന്ന പക്ഷികളെപ്പോലെയാണ് മനുഷ്യജീവിതം.
കവി ലേഖനം എഴുതിയാലും കവിതയാകുമെന്നതിന്റെ നേരായ ദൃഷ്‌ടാന്തമാണ് കാല്‌പനികം. വായിക്കുംതോറും ഒത്തിരി ഒത്തിരി ജീവിതസത്യത്തിന്റെ ഗോതമ്പുമണികൾ ഹൃദയത്തിൽ നിറയ്‌ക്കുന്ന ‘കാല്‌പനിക’ത്തെ മലയാളി നെഞ്ചു ചേർത്തുവയ്‌ക്കും. സംശയമില്ല.
പ്രസാഃ ഒലീവ്. വിലഃ 85 രൂ.