സുമാർ 48 വയസ്സ് പ്രായം, ഇരുനിറം, കവിളിൽ കറുത്ത പാട്.
പത്ര പരസ്യം കണ്ട് ഒരു കൂട്ടർ വന്നു.
‘എന്റെച്‌ഛന് കവിളിൽ പാടുളളത് ഇടത്താണ്. കൊച്ചുന്നാളിൽ എന്നെ ചുംബിച്ചപ്പോൾ ഞാൻ കടിച്ചത്.’
‘എന്റെ ഭർത്താവിന് കാലിൽ മുറിവടയാളമുണ്ട്, എന്നെ തൊഴിച്ചതിന് ഞാൻ വെട്ടിയത്’ അവർ പോകാനൊരുങ്ങവേ പോലീസുകാരൻ ആരോടെന്നില്ലാതെ പറഞ്ഞു.
‘അജ്‌ഞ്ഞാത ജഡങ്ങൾ മറവു ചെയ്യുന്നതിന് സർക്കാർ ഒരു ലക്ഷം രൂപവരെ ധനസഹായം നൽകും.’
‘എന്റെച്ഛോ, ഞങ്ങളെ വിട്ടേച്ചു പോയില്ലേ.’ ശവം മറവു ചെയ്‌തവർ ധനസഹായത്തിന് ബഹളമുണ്ടാക്കി. അപ്പോൾ പോലീസുകാരൻ ‘അതെ.’ ‘ഉറപ്പാണോ?’ ‘ഉറപ്പാണ്. കവിളിലെ പാട്, കാലിലെ മുറിവ്. തെളിവുകൾ.’
‘എങ്കിൽ പോയി ബലിയിട്ടോളൂ...’