പണ്ട് തൂങ്ങിയാടിയ ഉറിയിൽ
അമ്മ സ്‌നേഹം നിറച്ച്
ഉറുമ്പിനു കൊടുക്കാതെ
കരുതിവെച്ചിരുന്നു.
ഇന്നെനിക്ക് ശീതീകരണപ്പെട്ടിയിൽ
നിറച്ചുവെച്ച മരവിച്ച സ്‌നേഹം
അൽപ്പാൽപമെടുത്ത് ചൂടാക്കി
ദിവസങ്ങളോളം അവൾ വിളമ്പുന്നു.
അമ്മയുടെ ഓർമ്മയും
അടുക്കളയിലെ ഉറിയും
പഴഞ്ചനെന്ന് പറഞ്ഞ്
ആരാണ് അറുത്തെറിഞ്ഞത്.
ആരാണ് പടിയിറക്കി വിട്ടത്...?