ഉച്ചവെയിൽ കാര്യമാക്കാതെ അരുന്ധതി ടീച്ചർ നടന്നു. ജോലിയിൽനിന്നും വിരമിച്ചശേഷം ഇങ്ങനെയുളള യാത്രകൾ പതിവുളളതല്ല. തനിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നൊരു വിശ്വാസത്തിലായിരുന്നു ആ പിറന്നാൾ ആഘോഷവേളവരെ ടീച്ചർ. അന്ന് പേരക്കുട്ടി ‘മെയിൽ അയച്ചിട്ടുവരാം ഗ്രാൻഡ്‌മാ’ എന്നു പറഞ്ഞത് ടീച്ചർ കേട്ടത് മേലുകഴുകീട്ട് വരാമെന്നാണ്. അന്നുകേട്ട പരിഹാസങ്ങളിൽ താൻ ഉരുകിയില്ലാതാകുന്നതുപോലെ അരുന്ധതിക്ക് തോന്നി. അന്നത്തെ തീരുമാനമാണ് സീറ്റിലെ ഈ കമ്പ്യൂട്ടർ ക്ലാസ്സിൽ അവരെ എത്തിച്ചിരിക്കുന്നത്. ‘മാം ഇത് മൗസ്സ് ഇത് മോണിട്ടർ’ പഠിപ്പിക്കുന്ന പയ്യൻ പറയുമ്പോൾ ടീച്ചറുടെ മനസ്സ് പണ്ട് ഹരിശ്രീ കുറിച്ച ക്ഷേത്രനടയിലെ ഏതോ നിമിഷങ്ങളിലായിരുന്നു.