“ഈ കീറത്തുണി
കുഞ്ഞേ, ആരാണ് നിനക്ക് തന്നത്?”
“ദാരിദ്ര്യം!”
“നീ അനാഥയാണോ?”
“അതെ, എനിക്ക് പിതാവുണ്ട്.
മാതാവുണ്ട്.
എന്നാലും ഞാൻ അനാഥയാണ്”
“നിന്റെ മാതാപിതാക്കൾ
നിന്നെ ഉപേക്ഷിച്ചിട്ടു പോയതാണോ?”
“എല്ലാവരും എന്നെ ഉപേക്ഷിച്ചു.
മാതാവും പിതാവും എല്ലാവരും.
സ്നേഹവും ലാളനയും
ഞാൻ അറിഞ്ഞിട്ടേയില്ല.”
“കുഞ്ഞേ, ക്ഷമിക്കുക!
നീ വളരും
വളർന്നു കരുത്തനാകും.
കഷ്ടതകളെ അതിജയിക്കും;
ഒരു പുനഃസൃഷ്ടിപോലെ!