ചെകുത്താൻ കയറിയ വീടാണിവിടുത്തെ
രാവും പകലുമിതൊന്നുപോലെ!
ഇരുളും വെളിച്ചവും മാറ്റമില്ലെങ്കിലും
കരിനിഴലാകുന്നുമർത്ത്യജന്മം!
ഉളളിന്റെയുളളിൽ
ഉറയുന്നു തുളളുന്നു
ദുഷ്ടദൈവങ്ങളും കോമരവും
പൊട്ടിക്കരച്ചിലും ആർത്തട്ടഹാസവും
പാതിരാവായാൽ വെളുക്കുവോളം!
പ്രഭാകരൻ കിഴുപ്പിളളിക്കര