കഴുകനെ കാവലാക്കിയ
ശവംപോലെ
നാടിന്റെ ചോരയും നീരും
മജ്ജയും മാംസവും കൊത്തി
വലിച്ചുവിഴുങ്ങി അവർ
അസ്ഥിമാടങ്ങൾ തീർത്തു.
പുഴകൾ, കാടുകൾ
വായും, ജലം
പിറന്ന മണ്ണിനെ
വിറ്റാഘോഷിച്ചു
വിജയം ദേശഭക്തൻമാർ.
പുരയുടെ കഴുക്കോലൂരി
കൊടിപറപ്പിച്ചു
തെരുവിൽ മുഴക്കി
ഭരണനേട്ടങ്ങൾ.
|