എങ്ങുപോയോണപ്പാട്ടുകളെങ്ങുപോയ്
എങ്ങുപോയോണക്കാഴ്‌ചകളെങ്ങുപോയ്
എങ്ങുപോയോണപൂവിളിയെങ്ങുപോയ്
എങ്ങുപോയോണക്കൂട്ടങ്ങളെങ്ങുപോയ്.
വെറ്റയും തിന്ന് മുറ്റത്തിരിക്കുന്ന
വെളളമുത്തശ്ശി ഓണത്തിനോർമ്മയായ്
എങ്ങുമാഹ്ലാദമാഘോഷന്നാളിൽ
എല്ലാർക്കുമോണഹൃദയത്തിനുത്സവം
അമ്മയ്‌ക്കോണമന്നച്ഛനുമോണമായ്
അമ്മിണിക്കും തൻ മക്കൾക്കുമോണമായ്
തുമ്പിക്കോണമായ് തുമ്പക്കുമോണമായ്
തുളളിയോടുന്ന കാറ്റിനുമോണമായ്
പൂവിളിക്കുന്നിതുണ്ണികൾ മുറ്റത്ത്
പൂക്കളംതീർത്ത് പൂപ്പൊലിപാടുന്നു
ആമോദത്തോടെയൂഞ്ഞാലിലാടുവാൻ
ആയതാക്ഷിമാർ മാഞ്ചോട്ടിൽകൂടുന്നു
എങ്ങുപോയൊരാ മാവേലിപ്പാട്ടുകൾ!
എങ്ങുപോയൊരാനല്ലോണനാളുകൾ!