കൊച്ചനുജത്തിക്ക്
ചിത്തഭ്രമമെന്ന വാർത്തകൾ
കേട്ടു പകച്ചു; കിതയ്ക്കവേ
പീഢനക്കോലായിൽ
കോലാഹലക്കാഴ്ചകൾകണ്ടു
മദിച്ചു ചിരിച്ചും
ഭോഗക്രിയ ഹരിച്ചും
ശിഷ്ടം നുണയും
ദുശ്ശാസരഗന്ധം
മണക്കുന്നുണ്ടധികാര വൃന്ദങ്ങളിൽ.
ഇവിടെ ഞാനുമെന്നനുജത്തിയും
ശ്മശാന സന്ധ്യതൻ
ചിറകിലാണിന്നും
ഇവിടെ എവിടെയോ
ഇരുളിലായൊരു കനിവുറവ
വറ്റാതെയൊഴുകുന്നതറിയുന്നതിന്നും.
കാലം കൊത്തിവലിച്ച നോവിന്റെ
പൊട്ടിയൊലിച്ച നീരുകൾ നക്കി-
ത്തുടച്ചന്തർദാഹം ശമിപ്പിച്ച നാഴിക
വിനാഴിക ദിനരാത്രങ്ങളാണന്നുമിന്നും.