കത്തിൽ നിന്നും
പുസ്‌തകങ്ങളിൽ നിന്നും
ചുരണ്ടിയെടുക്കുന്നു
മേൽവിലാസങ്ങൾ.
ഓരോന്നിലും
ഓരോ മനുഷ്യനുണ്ട്
അവരിലേക്ക് നീളുന്ന
വഴിയുണ്ട്.
അയച്ച വാക്കുകൾ
അവർക്കു വായിക്കാം
ചിരിക്കാം ചിന്തിക്കാം
വെറുക്കാം സ്‌നേഹിക്കാം.
മേൽവിലാസങ്ങളെപ്പോഴും
ചിറകുവിരിച്ച് പുറപ്പെടാൻ
തയ്യാറായിരിക്കുന്നു.
മേൽവിലാസമെഴുതാതെ
അവൻമാത്രം എനിക്ക്
കത്തയക്കുന്നു.
പ്രാർത്ഥനയോടെ
മേൽവിലാസമെഴുതി
ഞാനവന് മറുപടി
അയയ്‌ക്കുന്നു.