പുഴ.കോം > ഭൂമിക്കാരന്‍ > കവിത > കൃതി

ചിലർ ഇങ്ങനെയാണ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആശാന്റഴികം പ്രസന്നൻ

കവിത

പുറപ്പെടുന്നിടത്തുതന്നെ

തിരിച്ചെത്തുകയെന്നത്‌

കൗതുകകരമായ വാർത്തയല്ല;

സംഭവ്യം തന്നെ.

പുരപ്പുറത്തുനിന്നു

വിളിച്ചുകൂകുമ്പോഴും

ആനപ്പുറത്തിരിക്കുമ്പോഴും

പട്ടിയെ പേടിക്കണ്ടെന്നതു

പുതുസുവിശേഷവുമല്ല.

കൂട്ടുകാരാ

ഇതു സേവനകാലം

കാഴ്‌ചകളുടേയും

കാണാപ്പുറങ്ങളിലെ

വേഴ്‌ചകളുടേയും ഉത്സവകാലം.

നഗരരാവും ഗ്രാമക്കാറ്റും

എനിക്ക്‌ മാത്രം.

നഗരച്ചൂടും ഗ്രാമക്കാടും

നിനക്കിരിക്കട്ടെ

ഉദാരശീലർ

ചിലരിങ്ങനെയാണ്‌.

നിലാവെളിച്ചം

നിറഞ്ഞുനിൽക്കെ

നിഴൽക്കണ്ട്‌ നായകുരയ്‌ക്കുമ്പോൾ

രാത്രിയുടെ വാതിൽ

തുറക്കുന്നതെന്തിന്‌

എല്ലാം സുതാര്യമല്ലേ.

അടച്ച പുസ്‌തകത്തിലെ

വാക്കുകൾ മനപ്പാഠമായെങ്കിലും

നിനക്ക്‌

ഈ തുറന്ന പുസ്‌തകം

വായിച്ചിട്ടും വായിച്ചിട്ടും

മനസ്സിലാകാത്തതെന്താണ്‌?


ആശാന്റഴികം പ്രസന്നൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.